അപ്രതീക്ഷിതം .........!
എന്താണിത് ?
ഞാനറിയാതെ,
ഞാൻ എങ്ങോട്ടോ ആകർഷിക്കപ്പെടുന്നു .....
ദൂരെ ഒരു പ്രകാശവലയം മാത്രം കാണാം ......
എന്താണിങ്ങനെയൊക്കെ ?
നോക്കൂ ......
എനിക്ക് ചുറ്റും നക്ഷത്രങ്ങളും ഒരു നേർത്ത അന്തരീക്ഷ വലയവും ......
ഭൂമി ...... എനിക്ക് എന്നേക്കാൾ ചെറുതായ ഒരു ഗോളം മാത്രം........!
എനിക്കെന്തുപറ്റി?
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .....
എന്നിൽ നിന്ന്..... ഞാൻ ........
വേർപെട്ടിരിക്കുന്നു ...................!
ദൈവമേ ...... അങ്ങ് എന്റെ ആത്മാവിനെ തിരിച്ചെടുത്തെന്നോ ?
എന്തിന്?
ഒരു മുന്നറിയിപ്പുമില്ലാതെ ........
ദൈവമേ ...... അങ്ങ് എന്നെ തിരിച്ചുവിളിച്ചോ ?
ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ...... ഞാൻ അലറിക്കരയാൻ തുടങ്ങി .......!
ദൈവമേ ...... ഇനി ഒരു ജീവിതം എനിക്കില്ലെന്നോ ?
എന്റെ എല്ലാം ........
കുടുംബം .... എന്റെ ഭാര്യ ...
എന്റെ മകൻ..... മാതാപിതാക്കൾ ....
എന്റെ വീട് , ഓഫീസ് ....
എന്റെ കൂട്ടുകാർ .....
അയ്യോ എനിക്ക് വയ്യ ഇവയൊക്കെ വേർപിരിയാൻ .......!
എനിക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ അധികമാണിത്.....
ഞാൻ അലറി കരഞ്ഞു ............
എന്റെ കരച്ചിൽ ആകാശം പിളർക്കുന്നതായി എനിക്ക് തോന്നി......
ദൈവമേ അവസാനമായി ഒരിക്കലെങ്കിലും, എന്റെ സ്വന്തമായുള്ളവരെ എനിക്കൊന്നുകൂടി കാണണം ....
പ്ലീസ് .....!
എന്റെ കരച്ചിൽ വീണ്ടും ഉച്ചത്തിലായി .......
പെട്ടന്ന് ..............
ഒരു പുകപടലം മാറിപ്പോയതുപോലെ .......
അതാ ... എനിക്ക് കാണാം ..........
എന്റെ ഭാര്യ ....
എന്റെ എല്ലാമെല്ലാമായ എന്റെ സ്വന്തം ഭാര്യ .......
അയ്യോ ....
അവൾ കരയുകയാണ്........
ജീവിതത്തിൽ ഞാൻ തളരുമ്പോൾ എനിക്ക് താങ്ങായി നിന്നവൾ .......
കരയാതിരിക്കാൻ അവൾക്കെങ്ങനെ ആകും.. ഞാനെന്ന നെടുംതൂണിൽ വാർത്തെടുക്കപ്പെട്ടവളല്ലേ ? അവൾ ....
ഞാനുരുകുമ്പോൾ എന്നോടൊപ്പം ഉരുകിത്തീർന്നവൾ .....!
എന്റെ എല്ലാമെല്ലാമായ എന്റെ പുത്രന് അമ്മയായി തീർന്നവൾ ..............
നിന്നോടു ഒരിക്കലും ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല ............
എന്നിട്ടും നീ ഒരിക്കൽ പോലും എന്നോട് പരിഭവിച്ചിട്ടില്ലല്ലോ .......!
ദൈവമേ ......
അവളോട്
ഒന്നെനിക്ക് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ........?
ഈ ലോകത്തിൽ ഏറ്റവും കൂടുതലായി സ്നേഹിച്ചിരുന്നത് നിന്നെയാണെന്ന് .....!
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നതും നമ്മുടെ ലോകത്തെയാണെന്ന് .......
നമ്മുടെ മാത്രം ലോകം ......
ഞാനും നീയും നമ്മുടെ മോനുമടങ്ങുന്ന നമ്മുടെ ലോകം ...!
പക്ഷേ ....
എന്റെ ഓഫീസിലെ തിരക്കുകളും സംഘർഷങ്ങളും എല്ലാം കഴിഞ്ഞ് വീടിലെത്തിയിരുന്ന, എനിക്ക് നിങ്ങളോടൊപ്പം ചിലവഴിക്കാൻ കിട്ടിയ അവസരങ്ങൾ വളരെ വിരളം.....
ഓ എന്റെ ദൈവമേ .....
എനിക്കിനിയും വേണം, ആ നല്ല നിമിഷങ്ങൾ ......!
ഞങ്ങളുടെ ആഹ്ലാദം അസ്തമയതുല്യമാക്കല്ലേ......
എനിക്ക് താങ്ങാനാവില്ല ദൈവമേ .....
അതാ നോക്കൂ ......
എന്റെ മകൻ, അവൻ ഒന്നുമറിയാതെ മുറ്റത്ത് കളിക്കുന്നു ......
അവനറിയില്ലല്ലോ മഴവെള്ളത്തിൽ തോണിയിറക്കാൻ ഇനി അവന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന് ......!
കഴിഞ്ഞ ദിവസം മഴ പെയ്തപ്പോഴും അവൻ ഓടിയെത്തിയിരുന്നു തോണിയുണ്ടാക്കാനായി .....
ഞാൻ ദേഷ്യപെട്ടപ്പോൾ, കരഞ്ഞുകൊണ്ട് പോയി മുറ്റത്തിരുന്നത് ഓർത്തുപോകുന്നു ......
ദൈവമേ ......
എന്റെ മകനായി എനിക്കൊരു തോണി കൂടി ഉണ്ടാക്കണം .....
ഞാനില്ലാതെ എന്റെ മകൻ, അവൻ എങ്ങനെ വളരും? അയ്യോ എനിക്ക് ചിന്തിക്കാനേ വയ്യ ........!
ഇനിയൊന്നും എനിക്ക് കാണാനും വയ്യ ......... എന്റെ മാതാപിതാക്കൾ, കൂട്ടുകാർ എല്ലാവരും കരയുന്നു എന്നെ ഓർത്ത് ...!
അയ്യോ ഇതെന്തൊരു അവസ്ഥ ?
ആരും എന്നെ ഒന്ന് കേൾക്കുന്നുപോലുമില്ല ......
ലോകം ഇത്ര നശ്വരമോ ?
അതാ വീണ്ടും ആ പാത,
ആ പ്രകാശവലയം എന്നെ അതിലേക്ക് വലിച്ചടുപ്പിക്കുന്നു ......
അതാ അവസാനം ........
ഒരു കവാടം എനിക്കായ് തുറക്കുന്നു .....
ഒന്നെണീക്കൂ ഇന്ന് ലീവ് ആണെന്നു കരുതി എന്തുറക്കമാണിത് ?
എണീറ്റെ .....
ഇന്നെങ്കിലും ഒന്നു പുറത്തുപോണം ..... ഇന്നലെ പറഞ്ഞിരുന്നില്ലേ ......
മോനും ഒരുങ്ങി ഇരിക്കുകയാ ........! ഒന്നെണീറ്റെ ...................!........
-"ഞെട്ടിയെഴുന്നെറ്റ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭംഗി .... എന്റെ ഭാര്യയിൽ ഞാൻ കണ്ടു"- .......!
എന്നു പറഞ്ഞു ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചെങ്കിലും മരണമെന്നെ കവർന്നെടുത്തിരുന്നു .........! ഒന്നും ഒരു സ്വപ്നമായിരുന്നില്ല .........!
No comments:
Post a Comment